ഇരുട്ട് പതുക്കെ തിന്നുതുടങ്ങിയ ഒരു നാളം
ഒരു നാളത്തെ പകുത്തൊട്ടിച്ച രണ്ടു കണ്ണുകള്‍
കരളുരുകിയൊലിച്ച രണ്ടു തുള്ളികള്‍
ഇരുട്ടെടുത്തുടുത്ത് നാണം മറച്ച കുഞ്ഞുടുപ്പ്
ഇല്ലായ്മയെ നാടറിയാതമര്‍ത്തിപ്പിടിച്ച പിഞ്ചുവയറു്
ദീനം പിടിച്ച ദൈന്യതയെ ചീറ്റിയൊഴുക്കുന്ന മൂക്ക്
അണകെട്ടിയിട്ട സങ്കടത്തിന്റെ തൊണ്ട ഞെക്കിപ്പിടിച്ചൊരേങ്ങല്‍
കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ,
നിന്നെ ഞാന്‍ കാണാത്തത്.
2008, ജൂൺ 7, ശനിയാഴ്ച
ഇരുട്ട് തിന്നുതുടങ്ങിയ ഒരു നാളം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
24 പ്രതികരണങ്ങള്‍:
കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ, നിന്നെ ഞാന്‍ കാണാത്തത്.
കറുത്ത കണ്ണട വച്ച മനസ്സുകളും ധാരാളം
:(
"ഇല്ലായ്മയെ നാടറിയാതമര്‍ത്തിപ്പിടിച്ച പിഞ്ചുവയറു്
ദീനം പിടിച്ച ദൈന്യതയെ ചീറ്റിയൊഴുക്കുന്ന മൂക്ക്"
-പാമര്‍ജീ,ശ്വാസം മുട്ടുന്നപോലെ..ആ ചിത്രത്തില്‍ ഒരിക്കല്‍ ക്കൂടി നോക്കാനാവുന്നില്ല..:(
പാമര്‍ജീ...
അങ്ങിനെയൊരു ന്യായീകരണം ആവിശ്യമില്ലായിരുന്നു..കറുത്ത കണ്ണട... കണ്ണട ഊരിമാറ്റാം പക്ഷെ തിമിരമാണെങ്കിലൊ ഓപ്പറേഷന് തന്നെ വേണ്ടി വരും എന്നാല്‍ത്തന്നെയും വീണ്ടു വരും..!
ആ ചിത്രമില്ലെങ്കില്‍ ഈ കവിതയില്ല... ആ മുഖത്തേക്കു ഒന്നുകൂടി നോക്കാന്‍ സാധിക്കുന്നില്ല.
:-(
ഈ കവിതയിലില്ലാത്ത പലതും ആ ചിത്രത്തിലുണ്ടെന്ന് തോന്നി.
കണ്ണടയാണെങ്കില്‍ ഊരി മാറ്റാം. പക്ഷെ തിമിരവും അന്ധതയും ഒരുപോലെ ബാധിച്ച കണ്ണുകളും മനസ്സുകളും ഇതൊന്നും ഒരിക്കലും കാണില്ല.
"അണകെട്ടിയിട്ട സങ്കടത്തിന്റെ തൊണ്ട ഞെക്കിപ്പിടിച്ചൊരേങ്ങല്‍"
ഒരു സങ്കടപ്പെരുങ്കടല്‍ മൂകം അലയടിയ്ക്കുന്നുണ്ട് ,
ആരൊക്കെയോ കെട്ടിപ്പൊക്കിയ കരിങ്കല്ലണയില്
തലയടിച്ചു മരിക്കുന്നുണ്ട്
പാമരാ...
മങ്ങിയ കാഴ്ചകളിനിയും .......
വാക്കുകളടര്ന്നു പോവുന്നു.
:(
ഈശ്വരാ ഈ പടം കണ്ടിട്ടു സഹിക്കുന്നില്ല..ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖം ഒരിക്കല്‍ കൂടെ കാണാന്‍ വയ്യ...
പാമരന്‍സേ,
അസുഖകരമായ കാഴ്ചകള്‍ കാണുമ്പോള്‍ മുഖം തിരിക്കുന്ന മനുഷ്യന്റെ നിലപാടാണോ ഈ കണ്ണട ?. സ്നേഹവും ലാളനവും അനുഭവിക്കേണ്ട സമയത്തു വെറുപ്പും ദാരിദ്ര്യവും ഏറ്റു വാങ്ങേണ്ടി വരുന്ന ഈ കുരുന്നു ജീവനുകള്‍ മനസാക്ഷി മരിക്കാത്തവരുടെ സ്നേഹത്തിനും സഹായത്തിനും കാതോര്‍ത്ത് ഇന്ത്യയിലെ തെരുവുകളില്‍ നിറയെ ഉണ്ട്.. ഒരു കുഞ്ഞു വയറെങ്കിലും ഒരു നേരം നിറയ്ക്കുവാന്‍ നമ്മില്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ അതിലേറെ പുണ്യം വേറെയെന്താണ് ?
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
പാമൂജീ, വരികളും ചിത്രവും ഏതോ ഒരു തലത്തിലേയ്ക്ക് കൊണ്ടുപോവുന്നപോലെ...
ചിലതെല്ലാം കണ്ടില്ലെന്ന്നു നടിക്കാറുണ്ടല്ലോ എല്ലാവരും
കറുത്ത കണ്ണടക്കു പകരം ലെന്‍സുള്ള കണ്ണടകള്‍ വേണ്ടി വരുന്നിടം
ദാരിദ്ര്യത്തിന്റെ വേദനയുടെ മുറിവുകളാണ് ആ പിഞ്ചുകുഞ്ഞിന്റെ മുഖത്ത് നിറയുന്ന നിസാഹായത
കവി മനസിന്റെ ഗദഗദങ്ങള്‍ ഒരു നൊമ്പരപ്പെടലായി മാറുന്നു.
മനുഷ്യന്റെ സ്വാര്‍ഥതയുടെ പരക്കം പാച്ചിലിനിടയില്‍
നാം കാണാതെ പോകുന്ന ഇത്തരം നിസ്സഹായമായ അവസ്ഥകളാണ് നാം ഇനിയും തിരിച്ചറിയേണ്ടത്
പാമു വീണ്ടും ഒരിക്കല്‍ കൂടി ഈ നല്ല കവിതക്ക്
ആശംസകള്‍
പല കാഴ്ചകളിലും... അന്ധരാണ് നാം.
കവിതയുടെ തലക്കെട്ടും പടവും മതി, കവിതയെക്കാളേറെ അവ പറയുന്നുണ്ട്,വല്ലാതെ നൊമ്പരപ്പെടുത്തുന്നുമുണ്ട്.
എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു
ഞാനീക്കുഞ്ഞിന്മുന്നിലിന്നൊരു
റൊട്ടിത്തുണ്ടമായ് പതിച്ചെങ്കില്‍ -ഓ.എന്‍.വി
ആ കണ്ണുകള്‍, അവയിലെ ദൈന്യം, തെല്ലൊന്നുമല്ല ഉള്ളുപൊള്ളിച്ചത്.
നാം കറുത്തകണ്ണടകള്‍ മാറ്റേണ്ടിയിരിക്കുന്നു
-ബൈജു
പാമരന് മാഷിന് അഭിനന്ദനങ്ങള്‍ പറയാന്‍ മറന്നു...:)
-ബൈജു
കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ, നിന്നെ ഞാന്‍ കാണാത്തത്.....
അല്ല മാഷേ,,, ഒരു പെറ്റമ്മ മക്കളെ കാണാതെ... കൊല്ലനയച്ച കഥയില്ലേ നമ്മുടെ പുരാണത്തില്‍?
അതു നോക്കി ചിരിച്ചു കൊണ്ട് നില്ക്കുന്ന കണ്ണുകളേക്കാള്‍ എത്രയോ ഭേദം, അസഹനീയമായ ദൃശ്യങ്ങളെ താങ്ങാനാവാതെ വച്ച കണ്ണടകള്‍
കാഴ്ചയുമിപ്പോള്
കേള്വിയേക്കാള് വൈകിയെത്തുന്നു..
കാല്ത്തിന്റെ വിരോധാഭാസം.....
ദീനമീക്കാഴ്ച്ച;ദീപ്തമീ വരികള്‍.... പാമുവേട്ടാ... ആശംസകള്‍
ദാരിദ്ര്യമാണെങ്കിലും ആ കണ്ണുകളില്‍ തിളക്കം.
കവിളുകളില്‍ ശൈശവത്തിന്റെ തുടിപ്പ്....
തൊട്ടടുത്തു തന്നെ മറ്റൊരു ഭാഗ്യവാനായ(ഭാഗ്യവതിയായ)കുഞ്ഞ്. രണ്ടു മുഖങ്ങളിലും നിഴലിക്കുന്ന നിഷ്കളങ്കതയ്ക്ക് മാറ്റ് ഒരുപോലെ...
പാമൂ, ആ വരികള്‍ വായിച്ചപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ .
:( അതെ, കറുത്ത കണ്ണട വെച്ചിരിക്കുന്നു, ഞാനും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ